
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വാഹനത്തിന് നേരെ വടക്കൻ 24 പർഗാനാസിൽ വെച്ചുണ്ടായ ആക്രമണം ബി.ജെ.പി ഭരണകൂടം ആസൂത്രണം ചെയ്തതാണെന്ന് ടി.സി.എം.പി അഭിഷേക് ബാനർജി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പൂർണ്ണ പിന്തുണയോടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ആക്രമണം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.(Abhishek Banerjee Charges BJP State Sponsored Attack Mamata Banerjee Vehicle)
ബിജ്പൂരിലെത്തിയപ്പോഴായിരുന്നു മമതയുടെ വാഹനത്തിന് നേരെ കല്ലും ചെളിയും ചെരിപ്പുകളും എറിഞ്ഞത്. താൻ കൊല്ലപ്പെടാമായിരുന്നുവെന്നാണ് സംഭവത്തിന് ശേഷം മമത പ്രതികരിച്ചത്. “ഇത് ഭരണകൂട പിന്തുണയോടെ നടന്ന ആക്രമണമാണ്. ആക്രമണം നടത്തിയവർ മുൻപും പല ഘട്ടങ്ങളിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നവരാണ്. പ്രതിപക്ഷത്തെ പൂർണ്ണമായി ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്,” എന്ന് അഭിഷേക് ബാനർജി പറഞ്ഞു.
ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ പശ്ചിമ ബംഗാൾ ഗതാഗത മന്ത്രി അർജുൻ സിംഗ്, ബി.ജെ.പിക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമാക്കി. മുൻ ഭരണകാലത്ത് വീടുകൾ കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തതിലുള്ള പ്രാദേശിക ജനങ്ങളുടെ പ്രതിഷേധമാണ് അവിടെയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Story Summary
TMC MP Abhishek Banerjee alleged that the attack on former West Bengal Chief Minister Mamata Banerjee’s convoy in North 24 Parganas was “state-sponsored” with the backing of the Prime Minister, Union Home Minister, and executed by CM Suvendu Adhikari.




