
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നാടകീയ സംഭവങ്ങൾ. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ പാർട്ടി നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.(AICC Headquarters High Drama Full Vande Mataram Sung Despite Sonia Kharge Objection)
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും നേരിട്ട് വിലക്കിയിട്ടും വന്ദേമാതരം ആലാപനം തുടരുകയായിരുന്നു. സോണിയയും ഖാർഗെയും തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വന്ദേമാതരം ആലാപനം പൂർത്തിയായ ശേഷമാണ് മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ബിൽ പാർലമെന്റിൽ വന്ന സമയത്ത് കോൺഗ്രസ് അതിനെ ശക്തമായി എതിർത്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം ഒഴിവാക്കുകയും കർശന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിനിടയിലാണ് എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കളുടെ എതിർപ്പ് അവഗണിച്ച് വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത്.
Story Summary
High drama unfolded at the AICC headquarters on Independence Day as the full version of Vande Mataram was sung despite opposition from Mallikarjun Kharge and Sonia Gandhi. The incident created a major controversy inside the party, coming at a time when Congress and its state governments have taken a strong stance against the mandatory singing of Vande Mataram.




