
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ (Iran warning to Gulf nations US). മേഖലയിൽ അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ ഗൾഫ് രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ ഇവിടെ തമ്പടിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന അമേരിക്കൻ സൈനിക സാന്നിധ്യത്തിലും ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തിലും ഇറാൻ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇറാന്റെ സൂചന.
അതേസമയം, കഴിഞ്ഞ രാത്രിയിലുണ്ടായ ആക്രമണത്തിൽ യു.എ.ഇ (UAE) നിലപാട് കടുപ്പിച്ചതോടെ, ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. മിസൈൽ ആക്രമണ ശ്രമമുണ്ടായതിനെ തുടർന്ന് ഇറാനുമായുള്ള എല്ലാ വ്യാപാര-വാണിജ്യ-സാമ്പത്തിക ഇടപാടുകളും യു.എ.ഇ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Story Summary:
Iran Army Chief issued a stern warning to Gulf nations supporting the US, stating they will be treated as combatants, while Iran denied involvement in a recent missile attack attempt on the UAE.




