
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന നാല് എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു (Kalady University SFI activists). എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ് ഉൾപ്പെടെ ബേസിൽ, യദു, വിജേഷ് എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ഓഗസ്റ്റ് 16-നാണ് കേസുമായി ബന്ധപ്പെട്ട് നാല് എസ്‌എഫ്‌ഐ പ്രവർത്തകരെയും പൊലീസ് പിടികൂടിയത്. തുടർന്ന് റിമാൻഡിലായിരുന്ന ഇവർക്ക് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഒരു വിഭാഗം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയേറ്റം നടത്തുകയും ചെയ്തതായി വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. സംഭവസമയത്ത് വൈസ് ചാൻസലർക്കൊപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ തുടരുന്നതിനിടെയാണ് നാല് എസ്‌എഫ്‌ഐ പ്രവർത്തകർക്കും സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Story Summary: Four SFI activists, including state committee member Mebin Jose, have been granted bail by a Sessions Court in connection with a protest at Kalady University. The case was registered following a complaint by Vice-Chancellor Sisa Thomas alleging assault, obstruction of official duties and damage to an official vehicle.




