
അബുദാബി: ഇമറാത്തി ജീവനക്കാരെ നിയമിച്ചിട്ടുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മുതൽ നാഫിസ് പദ്ധതിയിൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നു. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്വദേശി ജീവനക്കാരുടെ നിയമപരമായ പെൻഷൻ വിഹിതത്തിൽ തൊഴിലുടമ അടയ്ക്കേണ്ട ഭാഗം ഇനി സ്ഥാപനങ്ങൾ തന്നെ നേരിട്ട് വഹിക്കേണ്ടി വരും. മുൻപ് ഈ തുക നാഫിസ് പദ്ധതി വഴിയായിരുന്നു നൽകിയിരുന്നത്.
ഇതിനുപുറമെ, പുതിയതായി നാഫിസ് ആനുകൂല്യങ്ങൾക്ക് അർഹരാകുന്ന സ്വദേശി ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ കുറഞ്ഞത് 6,000 ദിർഹം മാസശമ്പളം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. നിലവിലുള്ള ഗുണഭോക്താക്കളെ ഈ പുതിയ സംവിധാനത്തിലേക്ക് ഘട്ടംഘട്ടമായി മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, കുട്ടികൾക്കായി നൽകിയിരുന്ന ആനുകൂല്യങ്ങൾക്കുണ്ടായിരുന്ന പരിധിയും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
The post പ്രവാസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ശ്രദ്ധിക്കാൻ; യുഎഇയിൽ സ്വദേശികളുടെ പെൻഷൻ വിഹിതത്തിൽ വൻ മാറ്റങ്ങൾ! appeared first on Express Kerala.




