ആയിരം രൂപയുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..! യാത്രക്കാരനെ തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, ഡ്രൈവറും ഭാര്യയും മകനും അറസ്റ്റിൽ

ആയിരം രൂപയുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..! യാത്രക്കാരനെ തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, ഡ്രൈവറും ഭാര്യയും മകനും അറസ്റ്റിൽ

യിരം രൂപയുടെ യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ നരൈന വിഹാർ പ്രദേശത്ത് സർക്കാർ സ്കൂളിന്റെ മതിലിനോട് ചേർന്നുള്ള നടപ്പാതയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട കേസിലാണ് കാർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. യാത്രാക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാരനെ ഇഷ്ടികയും മൺപാത്രവും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. രാജീന്ദർ കുമാർ എന്ന അന്നു (59), ഭാര്യ കാമിനി മഖിജ (50), മകൻ ലക്ഷ് മഖിജ (28) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിനു നൽകിയ മൊഴി പ്രകാരം ഓഗസ്റ്റ് 17നാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഇഫ്കോ ചൗക്കിൽ നിന്ന് രാജീന്ദർ യാത്രക്കാരനെ വാനിൽ കയറ്റിയത്. യാത്രാക്കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് വാഹനത്തിനുള്ളിൽ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. പ്രകോപിതനായ രാജീന്ദർ കാറിലുണ്ടായിരുന്ന ഇഷ്ടികകളും മൺപാത്രവും ഉപയോഗിച്ച് യാത്രക്കാരന്റെ തലയിൽ ഉൾപ്പെടെ ക്രൂരമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാത്രക്കാരൻ കൊല്ലപ്പെട്ടു.

ALSO READ;കരുവാറ്റ കൊലപാതകം: പതിമൂന്നുകാരിയുടെ മൊഴിയിൽ വീണ്ടും ട്വിസ്റ്റ്! മുത്തച്ഛനെ കൊലപ്പെടുത്താൻ കാരണം എന്ത്?

കൊലപാതകത്തിന് പിന്നാലെ ഭയന്ന രാജീന്ദർ ഭാര്യയെയും മകനെയും ഫോണിൽ വിളിച്ച് സഹായം തേടി. തുടർന്ന് കാമിനിയും ലക്ഷും ചേർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കാനും കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും ചെരിപ്പുകളും ഒളിപ്പിക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം മാറ്റാനും സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ തലയുടെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചില്ലെങ്കിലും ഇടതുകൈയിലെ അമ്പടയാളത്തോടുകൂടിയ ഹൃദയാകൃതിയിലുള്ള ടാറ്റൂവും അതിൽ എഴുതിയിരുന്ന ‘ആനന്ദ്’, ‘രേണു’ എന്നീ പേരുകളും അന്വേഷണത്തിൽ നിർണായക സൂചനയായി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് ദൃക്‌സാക്ഷികളില്ലാതിരുന്നതിനാൽ പൊലീസ് പരിസരത്തെ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടെ സംശയാസ്പദമായി കടന്നുപോകുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം രാജീന്ദറിലേക്ക് എത്തിയത്. നരൈന ഗ്രാമത്തിലെ താമസക്കാരനായ രാജീന്ദറിന്റേതാണ് വാഹനമെന്ന് കണ്ടെത്തിയ പൊലീസ്, ഭാര്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറും മകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ടയാളെ പൂർണമായി തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

See also  2027 യുപി ബോർഡ് പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു!

The post ആയിരം രൂപയുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..! യാത്രക്കാരനെ തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, ഡ്രൈവറും ഭാര്യയും മകനും അറസ്റ്റിൽ appeared first on Express Kerala.

Spread the love
Scroll to Top