
മുതിർന്ന നടി നസീം ബാനുവിന്റെ മകളായ സൈറ ബാനു, തന്റെ 16-ാം വയസ്സിൽ ഷമ്മി കപൂറിനൊപ്പം ‘ജംഗ്ലി’ (1961) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആ ആദ്യ ചിത്രം തന്നെ വലിയ വിജയമായി മാറുകയും, ബോളിവുഡിലെ ഏറ്റവും വാഗ്ദാനമുള്ള യുവ പ്രതിഭകളിലൊരാളായി അവരെ മാറ്റുകയും ചെയ്തു.
1960-കളിലും 70-കളിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അവർക്ക് സാധിച്ചു. ‘ബ്ലഫ് മാസ്റ്റർ’, ‘ആയി മിലാൻ കി ബേല’, ‘ഏപ്രിൽ ഫൂൾ’, ‘ഷാഗിർഡ്’, ‘പുരാബ് ഔർ പശ്ചിമ്’, ‘വിക്ടോറിയ നമ്പർ 203’, ‘പഡോസൻ’ തുടങ്ങിയവ ആ കാലഘട്ടത്തിലെ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. പ്രണയകഥാപാത്രങ്ങൾ മുതൽ ഗൗരവമേറിയതും നാടകീയവുമായ വേഷങ്ങൾ വരെ അനായാസം കൈകാര്യം ചെയ്ത് അവർ അക്കാലത്തെ മുൻനിര നടിമാരുടെ നിരയിൽ ഇടംനേടി.
Also Read:ശ്രീഹരിയും ഇന്ദുലേഖയും തിരിച്ചെത്തുന്നു; മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു
പ്രത്യേകിച്ച് 1968-ൽ പുറത്തിറങ്ങിയ ‘പഡോസൻ’ എന്ന ചിത്രത്തിലെ ബിന്ദു എന്ന കഥാപാത്രം അവരുടെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. ചിത്രത്തിൽ കിഷോർ കുമാറിനൊപ്പം അവർ അഭിനയിച്ച ‘ഏക് ചതുർ നാർ’ എന്ന ഗാനത്തിലെ പ്രകടനം ഇടിയും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. കരിയറിൽ നാല് ഫിലിംഫെയർ അവാർഡ് നോമിനേഷനുകളും സൈറ ബാനുവിന് ലഭിച്ചിട്ടുണ്ട്.
1980-കളുടെ അവസാനത്തോടെ സിനിമകളിൽ നിന്ന് ചെറിയ ഇടവേളയെടുത്ത അവർ, 1984-ൽ ഭർത്താവ് ദിലീപ് കുമാറിനൊപ്പം ‘ദുനിയ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തി. പിന്നീട് 1988-ൽ പുറത്തിറങ്ങിയ ‘ഫൈസ്‌ല’ ആണ് അവർ നായികയായി അഭിനയിച്ച അവസാന ചിത്രം. ഇന്ത്യൻ സിനിമയിൽ ഇന്നും മായാത്ത സ്വന്തം പാരമ്പര്യം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് സൈറ ബാനു.
The post പതിനാറാം വയസ്സിൽ വെള്ളിത്തിര കീഴടക്കിയ ആ സുന്ദരി ആര്? ബോളിവുഡിന്റെ പ്രിയതാരം സൈറ ബാനുവിന്റെ അറിയപ്പെടാത്ത കഥകൾ! appeared first on Express Kerala.




