loader image
കളി മാറി! ആണവ മിസൈലുമായി പുടിന്റെ മാസ്സ് എൻട്രി; തടയാനാവാതെ ഉക്രെയ്ൻ, പകച്ചുനിന്ന് നാറ്റോ!

കളി മാറി! ആണവ മിസൈലുമായി പുടിന്റെ മാസ്സ് എൻട്രി; തടയാനാവാതെ ഉക്രെയ്ൻ, പകച്ചുനിന്ന് നാറ്റോ!

ത്രുവിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്, യുദ്ധത്തിന്റെ ഗതി റഷ്യയുടെ വരുതിയിലാക്കുന്ന അതിവേഗ നീക്കങ്ങളാണ് ജനുവരി 9-ന്
അർദ്ധരാത്രിയിൽ അരങ്ങേറിയത്. ഇത് വെറുമൊരു ആക്രമണമല്ല, മറിച്ച് റഷ്യയുടെ പക്കലുള്ള വജ്രായുധങ്ങൾ ഓരോന്നായി പുറത്തെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. ആഗോള രാഷ്ട്രീയത്തിലെ എതിരാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട്, വിജയം ലക്ഷ്യമിട്ടുള്ള ക്രെംലിനിലെ ഈ കരുനീക്കം ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

ആണവ ശേഷിയുള്ള മിസൈൽ ഉപയോഗിച്ചാണ് യുക്രെയ്‌നിനെ ആക്രമിച്ചതെന്ന് റഷ്യ തന്നെ ഔദ്യോഗികമായി അറിയിച്ചതോടെ, ഈ യുദ്ധം ഒരു പുതിയ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നതെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വസതികളിലൊന്നിന് നേരെ യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണത്തിന് മറുപടിയായാണ് ഈ മിസൈൽ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തിൽ ഉപയോഗിച്ചതായി റഷ്യ അവകാശപ്പെടുന്ന ‘ഒറെഷ്‌നിക്’ മിസൈൽ, ഒരു ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് (IRBM). പരമ്പരാഗതമായും ആണവവുമായ വാർഹെഡുകൾ വഹിക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിവേഗതയും ഉയർന്ന തുളച്ചുകയറ്റ ശേഷിയും ഉള്ള ഇത്തരം മിസൈലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ നിലവിൽ യുക്രെയ്‌നിന് സംവിധാനങ്ങളില്ലെന്നതാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ തന്നെ, ഒറെഷ്‌നിക് ഉപയോഗിച്ചുള്ള ആക്രമണം ഒരു സൈനിക നീക്കത്തെക്കാൾ വലിയൊരു തന്ത്രപ്രധാന സന്ദേശമായാണ് ലോകം കാണുന്നത്.

സമാധാന ചർച്ചകളുടെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ഇരട്ടത്താപ്പിനുള്ള ശക്തമായ മറുപടിയായാണ് റഷ്യയുടെ ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. പുടിന്റെ വസതികളിലൊന്നിൽ യുക്രെയ്ൻ ആക്രമണം നടത്തിയെന്ന റഷ്യൻ അവകാശവാദം യുക്രെയ്ൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടവും ഈ അവകാശവാദം പരിശോധിച്ച ശേഷം, അത്തരമൊരു ആക്രമണം നടന്നതായി തങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കി. തുടക്കത്തിൽ പുടിനോട് അനുഭാവപരമായ നിലപാട് സ്വീകരിച്ചിരുന്ന ട്രംപ്, പിന്നീട് ഈ ആരോപണം വിശ്വസിക്കാനാവില്ലെന്ന് തുറന്നുപറയുകയും ചെയ്തു. “അത്തരം ഒരു ആക്രമണം നടന്നതായി ഞാൻ വിശ്വസിക്കുന്നില്ല. ഞങ്ങൾ പരിശോധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത് സംഭവിച്ചതായി തോന്നുന്നില്ല,” എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

See also  പ്രസവാവധി മൗലികാവകാശം; നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

റഷ്യ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവിവ് പ്രദേശത്താണ് മിസൈൽ പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് നാറ്റോയുടെ അതിർത്തിക്ക് തൊട്ടടുത്തുള്ള പ്രദേശമായതിനാൽ, ആക്രമണത്തിന്റെ രാഷ്ട്രീയ–സൈനിക പ്രാധാന്യം കൂടുതൽ വർധിക്കുന്നു. ഇത് നാറ്റോയ്ക്ക് നേരെയുള്ള ഒരു പരോക്ഷ മുന്നറിയിപ്പാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

യുക്രെയ്‌നിയൻ വ്യോമസേനയുടെ വിവരങ്ങൾ പ്രകാരം, കാസ്പിയൻ കടലിനടുത്തുള്ള റഷ്യയിലെ കപുസ്റ്റിൻ യാർ പരീക്ഷണ ശ്രേണിയിൽ നിന്ന് ദീഹ മിസൈൽ വിക്ഷേപണം കണ്ടെത്തിയിരുന്നു. ആണവായുധ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച മിസൈലായിരിക്കാമെന്ന് പിന്നീട് ലിവിവ് മേഖലയിലെ സ്ഫോടനങ്ങൾ സ്ഥിരീകരിച്ചു. ഈ മുന്നറിയിപ്പിനെ തുടർന്ന് ഉക്രെയ്‌നിന്റെ മുഴുവൻ പ്രദേശത്തും മിസൈൽ ഭീഷണി പ്രഖ്യാപിക്കുകയും, രാത്രി വൈകി ലിവിവിന് സമീപം ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

ലിവിവിനൊപ്പം യുക്രെയ്‌നിന്റെ തലസ്ഥാനമായ കൈവിലും ആക്രമണത്തിന്റെ ആഘാതം ഉണ്ടായി. ഇവിടെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സാധാരണ സൈനിക ലക്ഷ്യങ്ങളെ മറികടന്ന്, നഗരപ്രദേശങ്ങളിലേക്കാണ് ആക്രമണം നീണ്ടതെന്നതും ആശങ്ക വർധിപ്പിക്കുന്നു.

See also  16,000 അടി ഉയരത്തിലെ ശവക്കല്ലറ, മൃതദേഹങ്ങൾ ഒഴുകുന്ന തടാകം; ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന രൂപ്കുണ്ഡിന്റെ കണ്ടെത്തലുകൾ

ഇതിന് മുൻപ്, 2024 നവംബറിൽ റഷ്യ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്‌നെ ആക്രമിച്ചിരുന്നുവെങ്കിലും, അന്നത്തേതിനും ഇപ്പോഴത്തെ ആക്രമണത്തിനും ഇടയിൽ നിർണായകമായ വ്യത്യാസങ്ങളുണ്ട്. മുൻ ആക്രമണം മധ്യ ഉക്രെയ്‌നിലെ ഡിനിപ്രോ നഗരത്തിലെ ഒരു എയ്‌റോസ്പേസ് ഫാക്ടറിയെ ലക്ഷ്യമിട്ടതായിരുന്നു. എന്നാൽ ഇപ്പോഴത്തെ ആക്രമണം നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിയോട് ചേർന്നുള്ള ലിവിവിലാണ് നടന്നത്. ഈ മാറ്റം, സന്ദേശം ആരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അങ്ങനെ, ആണവ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുള്ള റഷ്യയുടെ ഈ നീക്കം, ഉക്രെയ്ൻ യുദ്ധത്തെ ഒരു പുതിയ അപകടകരമായ തലത്തിലേക്കാണ് നയിക്കുന്നത്. ഇത് വെറും ഒരു സൈനിക ആക്രമണമല്ല; നാറ്റോയോടും പാശ്ചാത്യ ലോകത്തോടും ശക്തിയുടെ ഭാഷയിൽ സംസാരിക്കുന്ന ഒരു മുന്നറിയിപ്പാണ്. യുദ്ധം ഇനി എത്രത്തോളം വ്യാപിക്കുമെന്നതും, ആഗോള സുരക്ഷയ്ക്ക് ഇത് എന്ത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതുമാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്

The post കളി മാറി! ആണവ മിസൈലുമായി പുടിന്റെ മാസ്സ് എൻട്രി; തടയാനാവാതെ ഉക്രെയ്ൻ, പകച്ചുനിന്ന് നാറ്റോ! appeared first on Express Kerala.

Spread the love

New Report

Close