അന്തിക്കാട് : അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി 16 വയസുള്ള കുട്ടിയുടെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റിയതിലുള്ള വൈരാഗ്യത്താൽ 16 വയസുള്ള കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികളെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്.
പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 06.01.2026 തിയ്യതി വൈകീട്ട് 06.00 മണിയോടെ അരിമ്പൂർ ഓളംന്തലിപാറ കുളത്തിൻെറ സൈഡിൽ വെച്ച് 16 വയസുള്ള കുട്ടിയെ കൈ കൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിനാണ്
അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് 20 വയസ്, വെളുത്തൂർ സ്വദേശി നങ്ങേലി വീട്ടിൽ സ്മിജിൻ 19 വയസ്, അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി 19 വയസ്, അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളി വീട്ടിൽ രാജേഷ് 19 വയസ് എന്നിവരാണ് അന്തിക്കാട് പോലിസ് സറ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അന്തിക്കാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.


