
ഗുരുവായൂർ : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിഹിതം വർദ്ധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര ‘എസ്.ഒ.എസ്’ സംവിധാനവും ഏജൻസികളുടെ നിസ്സഹകരണം മൂലം പരാജയപ്പെടുകയാണ്. ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവ ഉൾപ്പെടുന്ന അർദ്ധ മുൻഗണനാ വിഭാഗത്തിനുള്ള വാണിജ്യ പാചകവാതക വിഹിതം ആവശ്യകതയുടെ 62 ശതമാനമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. മുൻപ് ഇത് 40 ശതമാനം അനുവദിച്ചിരുന്നുവെങ്കിലും പത്ത് ശതമാനം പോലും […]



