ഇരിങ്ങാലക്കുട: മതവിശ്വാസത്തെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്‌ത് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളി ലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള ലഹരിയുടെ പിടിയിൽ നിന്നു യുവതയെ മോചിപ്പിക്കാനും മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്ക് മാർഗദർശനം നൽകാനും യഥാർഥ വിശ്വാസ പരിശീലനത്തിനു കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വിശ്വാസത്തിൽ അടിയുറച്ച് സ്നേഹത്തിൽ വളർന്ന് സമൂഹത്തെ ശാക്തീകരിക്കുകയെന്ന ദൗത്യമാണ് ഓരോ ക്രൈസ്‌തവനുമുള്ളതെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും കുടുംബയൂണിറ്റ് ഭാരവാഹികൾ നല്ല ഇടയന്മാരാകണമെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
വികാരി ജനറൽ മോൺ. ആൻ്റു ആലപ്പാടൻ സ്വാഗതം പറഞ്ഞു.
റവ. ഡോ. നിബിൻ കുരിശിങ്കൽ, ജോയ്‌സി മേരി ആൻ്റണി, രൂപത കുടുംബ കൂട്ടായ്‌മ ഡയറക്ടർ ഫാ. ഫ്രീജോ പാറയ്ക്കൽ, പ്രസിഡന്റ് ജിക്സൺ നട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
എണ്ണായിരത്തോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
മ്യൂസിക് മിനിസ്ട്രി, മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കലാപരിപാടികൾ എന്നിവയും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.



