അമിതമായി പാരസെറ്റമോൾ കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.ജനുവരി 17ന് ആയിരുന്നു അമിതമായ വയറുവേദനയും ഛർദ്ദിയെത്തുടർന്ന് തൃശൂർ, പഴയന്നൂരിൽ അയനാ രാജനെ(22) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടി അമിതമായി പാരാസെറ്റാമോൾ ഗുളിക കഴിക്കുന്ന വിവരം ഡോക്‌ടർമാർ അറിഞ്ഞത്.ആരോഗ്യ നില തൃപ്‌തികരമല്ലാത്തതുകൊണ്ട് പിന്നീട് തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചതോടെ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടി.എന്നാൽ വീണ്ടും ആരോഗ്യ നില കൂടുതൽ വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.


