
കൊച്ചി: ഊന്നുകൽ എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയ ശേഷമാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോയത്.(Arjun Ayanki Taken Into Police Custody Threatening Police Officer Case)
അർജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ വാഹനം അർജുന്റെ ബന്ധുവായ കുട്ടന്റേതാണ്.
കേസിന് ശേഷം കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയാൻ ഇയാൾ സഞ്ചരിച്ചിരുന്നത് ഈ കാറിലായിരുന്നു. കേസിൽ ചോദ്യം ചെയ്യലിനായി ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോയി.
Story Summary
Kuttampuzha police have taken Arjun Ayanki into custody in connection with a case involving threats against the Oonnukal SHO. Armed with a production warrant at the Thalassery Sub-Jail, officers brought him to Ernakulam for interrogation and seized the car used by him while in hiding from Taliparamba.




