സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ | India Condemns Houthi Attack


ന്യൂഡൽഹി: സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേരെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകർത്തുകൊണ്ടുള്ള ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(India Condemns Houthi Attack On Saudi Arabia Oil Installations)
ചൊവ്വാഴ്ചയാണ് സൗദിയിലെ സാമ്പത്തിക-സെവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ ആക്രമണം നടത്തിയത്. സൗദിയുടെ പരമാധികാര അതിർത്തി ലംഘിച്ചുകൊണ്ടുള്ള ഈ നീക്കങ്ങൾ പ്രാദേശിക സമാധാനത്തിന് കടുത്ത ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ബാബ്-എൽ-മന്ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും കടൽ മാർഗ്ഗമുള്ള സ്വതന്ത്ര യാത്രകൾക്കും ഭീഷണിയുയർത്തുന്ന ഇത്തരം കടന്നാക്രമണങ്ങൾ തികച്ചും പ്രതിഷേധാർഹമാണെന്നും ഇന്ത്യ വ്യക്തമാക്കി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൂതികൾ സൗദിക്ക് നേരെ വീണ്ടും വ്യോമാക്രമണം കടുപ്പിച്ചത്.
Story Summary
India has strongly condemned the latest attacks by Houthi militants targeting oil installations and civilian infrastructure in Saudi Arabia. External Affairs Ministry spokesperson Randhir Jaiswal stated that such strikes undermine regional security and threaten freedom of navigation in the Bab-el-Mandeb strait.

