September 10, 2026

‘ബ്രിക്സ് കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടം?’; പി. ചിദംബരത്തിന്റെ വിമർശനത്തിന് മറുചോദ്യവുമായി ബിജെപി | P Chidambaram BRICS Remarks

‘ബ്രിക്സ് കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടം?’; പി. ചിദംബരത്തിന്റെ വിമർശനത്തിന് മറുചോദ്യവുമായി ബിജെപി | P Chidambaram BRICS Remarks
P Chidambaram

ന്യൂഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് കൂട്ടായ്മയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്‌സ് ഉച്ചകോടികളിൽ നിന്ന് ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടായതായി കാണുന്നില്ലെന്നായിരുന്നു രാജ്യസഭാംഗം കൂടിയായ ചിദംബരത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ കോൺഗ്രസിന്റെ നയതന്ത്ര സമീപനത്തെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. (P Chidambaram BRICS Remarks)

ബ്രിക്സ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO), G20, QUAD തുടങ്ങിയ നിരവധി ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം വേദികളിൽ അംഗത്വം കൊണ്ട് ഇന്ത്യയ്ക്ക് ലഭിക്കുന്ന കൃത്യമായ നേട്ടങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾ കാര്യമായ നേട്ടങ്ങളോ ഫലങ്ങളോ നൽകിയതായി തോന്നുന്നില്ല. നേരത്തെ നടന്ന ബ്രിക്സ് ഉച്ചകോടികളിൽ ചില വ്യക്തമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സമീപകാല ഉച്ചകോടികളിൽ നിന്ന് അത്തരം നേട്ടങ്ങൾ കാണാനായില്ല,” എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

See also  യു.എസ് മധ്യകാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം ഉടനടി അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം: അമേരിക്കയിൽ ദുർബലമായ ഭരണകൂടം അധികാരത്തിൽ വരുന്നത് കാത്ത് ഇറാൻ ആണവായുധ സ്വപ്നങ്ങളുമായി സമയം തള്ളുകയാണെന്ന് കുറ്റപ്പെടുത്തൽ; യുദ്ധത്തിൽ ഇറാന്റെ ഭൂരിഭാഗം ശേഷിയും നശിച്ചതിനാൽ ഇനി അടിയന്തര ചർച്ചകൾക്കില്ലെന്ന് സൂചന

ചിദംബരത്തിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് നളിൻ കോഹ്‌ലി രംഗത്തെത്തി. കോൺഗ്രസിന്റെ നയതന്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഈ പരാമർശം ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രത്തെ ‘നൽകിയതിന് പകരം എന്ത് ലഭിച്ചു’ എന്ന തരത്തിലുള്ള നേട്ടങ്ങളിലേക്ക് മാത്രം ചുരുക്കിക്കാണുന്നത് ശരിയാണോയെന്നും കോഹ്‌ലി ചോദിച്ചു. പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനമായ ബ്രിക്സ് ഉച്ചകോടിയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. അതേസമയം, ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിലൂടെ ആഗോള വിഷയങ്ങളിൽ രാജ്യത്തിന്റെ നിലപാട് മുന്നോട്ടുവയ്ക്കാനും വിവിധ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും അവസരമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

2026ലെ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് ഉച്ചകോടി നടക്കുന്നത്. 2026 ജനുവരി ഒന്നിന് ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. ‘Building for Resilience, Innovation, Cooperation and Sustainability’ എന്നതാണ് ഈ വർഷത്തെ ഇന്ത്യയുടെ അധ്യക്ഷപദവിയുടെ പ്രമേയം. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ 11 രാജ്യങ്ങളാണ് നിലവിൽ BRICS അംഗങ്ങൾ. ലോക ജനസംഖ്യയുടെ ഏകദേശം 49 ശതമാനത്തെയും ആഗോള ജിഡിപിയുടെ ഏകദേശം 40 ശതമാനത്തെയും കൂട്ടായ്മ പ്രതിനിധീകരിക്കുന്നു.

See also  ‘സഭയെ റീൽസ് ചിത്രീകരിക്കുന്ന സ്ഥലമാക്കരുത്’; വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ. ‘റീൽസുകളും ഫോട്ടോഷൂട്ടുകളും നടത്തി ഭരണപരാജയം മറയ്ക്കാൻ ശ്രമം’ . താടിയിലെ പരിക്കിനെക്കുറിച്ചുള്ള വിജയ്‌യുടെ പരാമർശത്തിനും ആംഗ്യത്തിനും സ്റ്റാലിന്റെ മറുപടി

Summary: Congress leader P Chidambaram has questioned the tangible benefits India has gained from recent BRICS summits ahead of the 2026 BRICS Summit in New Delhi. The BJP hit back, questioning Congress’ understanding of diplomacy and accusing it of politicising an important international event.

Spread the love