പതിനാറുകാരി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ


രാജ്യതലസ്ഥാനത്തെ നടുക്കിയ മറ്റൊരു ക്രൂരകൃത്യത്തിൽ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി കാശ്മീരി ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച സ്വകാര്യ ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഈ മാസം നാലിനാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. ബന്ധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട പെൺകുട്ടി കനത്ത മഴയെ തുടർന്ന് വഴി തെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തിച്ചേരുകയായിരുന്നു. തുടർന്ന് യാത്രയ്ക്കായി സഹായം അഭ്യർത്ഥിച്ച് റോഡരികിൽ കിടന്ന ഒഴിഞ്ഞ സ്ലീപ്പർ ബസിൽ കയറിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കെണിയിൽപ്പെടുത്തി ഉപദ്രവിച്ചത്. നോയിഡ ഭാഗത്തേക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കുട്ടിയെ ബസിൽ കയറ്റിയത്.
Also Read: ശാന്തസ്വഭാവക്കാരിയായ അനില എങ്ങനെ കൊലയാളിയായി? അമേരിക്കയിലെ നടുക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ ഈരാറ്റുപേട്ട
ബസ് നീങ്ങിതുടങ്ങിയ ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. ആഹാരത്തിനിടയിലും എതിർക്കാൻ ശ്രമിച്ച കുട്ടിയെ പ്രതികൾ വധഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഏകദേശം 47 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം, ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപമുള്ള റിംഗ് റോഡിൽ കുട്ടിയെ ഇറക്കിവിട്ട് പ്രതികൾ കടന്നുകളയുകയായിരുന്നു.
ഭയന്നുപോയ പെൺകുട്ടി നേരിട്ട് കാശ്മീരി ഗേറ്റ് പോലീസിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് തിമാപൂരിൽ നിന്ന് പ്രതികൾ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടിയെ കൗൺസിലിംഗിന് ശേഷം മാതാപിതാക്കളുടെ അടുത്ത് എത്തിച്ചതായും പോലീസ് അറിയിച്ചു.
The post പതിനാറുകാരി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ appeared first on Express Kerala.

