ശാന്തസ്വഭാവക്കാരിയായ അനില എങ്ങനെ കൊലയാളിയായി? അമേരിക്കയിലെ നടുക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ ഈരാറ്റുപേട്ട

അമേരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളികളായ രണ്ട് യുവതികളെ സുഹൃത്തായ മലയാളി യുവതി കൊലപ്പെടുത്തിയ സംഭവം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. മുടിക്കോട് സ്വദേശിനി അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി സ്വദേശിനിയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശിനിയായ അനിലയെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 28-ന് ഉച്ചയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം. ഫ്ലാറ്റിലുണ്ടായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി അനില കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വീട്ടിൽ ആനിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ തീവ്രമായ വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: ഞെട്ടിക്കുന്ന ക്രൂരത; നാഗർകോവിലിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി 20 പവനും പണവും കവർന്നു
അതേസമയം, തികച്ചും ശാന്തസ്വഭാവക്കാരിയും സൗമ്യുമായ അനില ഇത്രയും ക്രൂരമായ കൃത്യം ചെയ്തുവെന്നത് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ വിഷമത്തിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപും കൂട്ടുകാരികൾ ഒരുമിച്ച് ഓണാഘോഷങ്ങളിലും സിനിമ കാണാനും സന്തോഷത്തോടെ ഒത്തുകൂടിയിരുന്നു. ഒറ്റ രാത്രികൊണ്ട് ഇവരുടെ ജീവിതത്തിലുണ്ടായ മാറ്റത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തിൽ അമേരിക്കൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The post ശാന്തസ്വഭാവക്കാരിയായ അനില എങ്ങനെ കൊലയാളിയായി? അമേരിക്കയിലെ നടുക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ ഈരാറ്റുപേട്ട appeared first on Express Kerala.

