September 10, 2026

‘വിരൽത്തുമ്പിൽ വേഷപ്പകർച്ചയുടെ വിസ്മയം’ കഥാപാത്രത്തെ അണിയിച്ചൊരുക്കി എം.രാജരാജേശ്വരി എന്ന കൊച്ചു കലാകാരി

'വിരൽത്തുമ്പിൽ വേഷപ്പകർച്ചയുടെ വിസ്മയം' കഥാപാത്രത്തെ അണിയിച്ചൊരുക്കി എം.രാജരാജേശ്വരി എന്ന കൊച്ചു കലാകാരി

പാലക്കാട്‌ : നിറങ്ങളും ചായക്കൂട്ടുകളും കൈവിരലുകളിൽ വിസ്മയമൊരുക്കുമ്പോൾ, വേഷപ്പകർച്ചകളുടെ ലോകത്ത് സ്വന്തമായൊരു വിലാസം അടയാളപ്പെടുത്തുകയാണ് താനൂർ ഗവ.റീജനൽ ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ എം.രാജരാജേശ്വരി.
വെറും പതിനാറാം വയസ്സിൽ,തിരക്കഥകളിലെ കഥാപാത്രങ്ങൾക്കും അരങ്ങിലെ നർത്തകർക്കും ജീവൻ നൽകുന്ന പ്രഗൽഭയായ ചമയകലാകാരിയായി ഈ മിടുക്കി മാറിക്കഴിഞ്ഞു.


ചിത്രരശ്മി ബുക്സ് ഉടമ മിഥുൻ മനോഹറിന്റെയും എഴുത്തുകാരി ദിവ്യശ്രീയുടെയും മകളായ രാജരാജേശ്വരി,കോവിഡ് കാലത്തെ ഒഴിവുസമയങ്ങളിലാണ് ഓൺലൈൻ മേക്കപ്പ് ക്ലാസുകളിലൂടെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈവെക്കുന്നത്.


 

വധൂവരന്മാരെ ഒരുക്കിക്കൊണ്ട് തുടങ്ങിയ ഈ കൊച്ചു കലാകാരിയുടെ വിരൽസ്പർശം വളരെ പെട്ടെന്നാണ് സിനിമാ-നാടക ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
​വെല്ലുവിളികളെ അത്ഭുതമാക്കിയ ചമയകല
​’സഖാവ് നാരായണി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തുടക്കം.ഒരു നായികയെത്തന്നെ 75 വയസ്സുള്ള വൃദ്ധയായും 25 വയസ്സുള്ള യുവതിയായും മാറ്റിയെടുത്ത രാജരാജേശ്വരിയുടെ കൈവഴക്കം ചലച്ചിത്ര പിന്നണി മേഖലയെ  അത്ഭുതപ്പെടുത്തി.
പിന്നീട് ‘വിഭ്രാന്തം’,തമിഴ് ചിത്രമായ ‘സിദ്ധവേൽ’,’അപ്പുവിന്റെ അമ്മ’ തുടങ്ങി നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ഈ പതിനാറുകാരി തന്റെ ചായക്കൂട്ടുകളാൽ വിസ്മയം തീർത്തു.

See also  മാണി സി കാപ്പനെ അയോഗ്യനാക്കണം; നിയമസഭാ സ്പീക്കർക്ക് പരാതി നൽകി മുംബൈ മലയാളി

അരങ്ങുകളിലെ നർത്തകർക്കും രാജരാജേശ്വരിയുടെ മേക്കപ്പ് കൂട്ട് പ്രിയപ്പെട്ടതാണ്.താനൂർ ശോഭപറമ്പ് ക്ഷേത്രത്തിൽ ഒരേസമയം ഇരുപതോളം നർത്തകരെയാണ് ഈ കൊച്ചുമിടുക്കി അണിയിച്ചൊരുക്കിയത്.


കൂടാതെ ഗുരുവായൂർ,തൃപ്രയാർ,കാടാമ്പുഴ തുടങ്ങി നിരവധി വേദികളിൽ ‘ശിവതാണ്ഡവം’ എന്ന നൃത്തനാടകത്തിനും ചമയമൊരുക്കി രാജരാജേശ്വരി കയ്യടി നേടി.
​പഠനത്തോടൊപ്പം തന്റെ കലയോടുള്ള അടങ്ങാത്ത അഭിനിവേശവും കൂട്ടിച്ചേർത്ത്, വേഷപ്പകർച്ചകളുടെ ആകാശത്തേക്ക് ചിറകടിച്ചുയരുകയാണ് ഈ കൊച്ചു കലാകാരി 
Spread the love