September 10, 2026

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി

പാലക്കാട്: പ്രിയദർശിനി പദ്ധതി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. 

സമരത്തിന് മുമ്പ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി അറിയിച്ചു.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, 2022ലെ നിരക്ക് പുതുക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. 

private bus strike

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംഘടനയുടെ അവകാശവാദം.

ഡീസൽ വിലവർധന, ഇൻഷുറൻസ് ചെലവ്, വായ്പ തിരിച്ചടവിലെ പ്രതിസന്ധി എന്നിവ മൂലം ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംഘടനാ ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. സർക്കാർ നിലപാട് അറിഞ്ഞ ശേഷം സമരത്തിന്റെ തുടർ നടപടികൾ തീരുമാനിക്കും.

Spread the love
See also  തെക്കുംഭാഗം കാവാലത്ത് കെ. ടി തോമസ് നിര്യാതനായി